മോദി സർക്കാരിന് ചവിട്ടി പുറത്താക്കാൻ സൊറോസ് നീക്കി വച്ചിട്ടുള്ള ഒരു ബില്യണ്‍ ഡോളറും രാജ്യദ്രോഹികളായ രാഹുൽ ഗാന്ധിയെയും, സോണിയ ഗാന്ധിയെയും കണ്ടുകൊണ്ടുതന്നെ
മോദി സര്‍ക്കാരിനെ ചവിട്ടി പുറത്താക്കാൻ സൊറോസ് നീക്കി വച്ചിട്ടുള്ള ഒരു ബില്യണ്‍ ഡോളറും രജ്യദ്രോഹികളായ ഈ അമ്മയെയും മകനെയും കണ്ടിട്ട് തന്നെയാണ് ചില കാര്യങ്ങൾ ഇവിടെ ശ്രദ്ദേയമാകുന്നു, സോറോസും ,രാഹുലുമായുള്ള ആ ബന്ധം ഭാരത് ജോഡോ യാത്രയില്‍ വ്യക്തമായതാണ്.അതിനാലാണ് സോറോസിന്റെ സംഘടനാ നേതാവ് രാഹുലിന്റെ സഹയാത്രികനായി കൂട്ട് വന്നത്. കോൺഗ്രസ് സൊറോസ് ബന്ധം ഇത്രയും ശക്തമാകാൻ ഏറ്റവും പ്രധാന കണ്ണികളായി പ്രവർത്തിച്ചതിന്റെ എല്ലാ ക്രെഡിറ്റും സോണിയയ്ക്കും രാഹുലിനുമാണ്.
അതിനുള്ള ഏറ്റവും പ്രധാന തെളിവ് പാകിസ്ഥാനും വിഘടനവാദികള്‍ക്കും അനുകൂലമായിരുന്ന ആര്‍ട്ടിക്കിള്‍ 370 മോദി സര്‍ക്കാര്‍ റദ്ദാക്കിയതിനെ കോണ്‍ഗ്രസ് എതിർത്തത് തന്നെ.എന്നാൽ തങ്ങള്‍ക്കെതിരായ ഗുരുതരവും രാജ്യദ്രോഹപരവുമായ ആരോപണങ്ങളോട് പാര്‍ലമെന്റിനകത്തോ ,പുറത്തോ പ്രതികരിക്കാന്‍ അമ്മയായ സോണിയയോ മകനായ രാഹുലോ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. അഥവാ പ്രതികരിച്ചാല്‍ കൂടുതല്‍ കുടുങ്ങും അതുകൊണ്ടാവാം. ഇതിനു പകരം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ വേഷംകെട്ടിച്ച് കോമാളിയാക്കുകയാണ് രാഹുല്‍ ചെയ്തത്.