സ്ത്രീധനത്തിന്റെ പേരിൽ നാഗർകോവിലിലെ മലയാളി അധ്യാപിക ജീവനൊടുക്കി; മരിച്ച ശ്രുതിയുടെ ശബ്‌ദരേഖ പോലീസ് കണ്ടെടുത്തു
സ്ത്രീധന പീഡനത്തിൻ്റെ പേരിൽ മലയാളിയായ കോളജ് അധ്യാപിക ആത്മഹത്യാ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതി (25) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രുതി നാഗർകോവിലിലെ ശുചീന്ദ്രത്തെ തന്റെ ഭർത്താവിന്റെ വീട്ടിൽ വച്ചാണ് ആത്മഹത്യ ചെയ്യ്തത്. തൂങ്ങി മരിച്ച നിലയിലാണ് ശ്രുതിയെ കാണപ്പെട്ടത്. അതേസമയം ശ്രുതിയുടെ ശബ്‌ദസന്ദേശം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
6 മാസം മുൻപായിരുന്നു ശ്രുതിയും തമിഴ്‌നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം നടന്നത്. അന്ന് 10 ലക്ഷം രൂപയും, 50 പവൻ സ്വർണവും ആയിരുന്നു വിവാഹസമ്മാനമായി ഭർത്യവീട്ടുകാർക്ക് നൽകിയിരുന്നത് . സ്ത്രീധന൦ കുറഞ്ഞെന്നുള്ള പേരിൽ ഭർതൃമാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നു.പോലീസ് കണ്ടെടുത്ത ശ്രുതിയുടെ ശബ്‌ദരേഖയിൽ പറയുന്നത് മരിക്കുകയല്ലാതെ തനിക്ക് മറ്റു വഴിയില്ലെന്നും,തന്നെ എച്ചിൽപാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ ഭർതൃമാതാവ് നിർബന്ധിച്ചെന്നും എന്നുമാണ്. ഇപ്പോൾ ഈ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.