ആത്മകഥ വിവാദത്തിന് പിന്നിൽ ഗൂഢാലോചന; താന്‍ എഴുതിയത് അല്ല പുറത്ത് വന്നത് ആവർത്തിച്ചു പറഞ്ഞു ഇ പി ജയരാജ്
ആത്മകഥ വിവാദം ഗൂഡാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ച് ഇ പി ജയരാജന്‍. താന്‍ എഴുതിയത് അല്ല പുറത്ത് വന്നത് ആവർത്തിച്ചു അദ്ദേഹം തന്റെ നിലപാട് പറഞ്ഞു. സെക്രട്ടേറിയറ്റ് തീരും മുന്‍പ് ഇ പി ജയരാജൻ യോഗത്തില്‍ നിന്നും ഇറങ്ങി. അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.താൻ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറിയതിനു ശേഷമുള്ള ആദ്യത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമായിരുന്നു ഇത്.
തന്നെ തകര്‍ക്കാന്‍ ശ്രമമെന്ന് ഇ പി സംസ്ഥാന സെക്രട്ടറിയേറ്റില്‍ പറഞ്ഞു. താൻ ഡി ജി പി ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം വ്യകതമാക്കി. വസ്തുതാപരമായ അന്വേഷണം നടക്കണമെന്ന് ഇ പി ജയരാജൻ സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ പാര്‍ട്ടിയുടെ വിശദമായ പരിശോധന പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകുവെന്നാണ് പുറത്തുവരുന്ന വിവരം.