അപകടം നടന്ന പനയമ്പാടത്തെ അടിയന്തര പരിഷ്‌കരണം നിർദേശിച്ചു മന്ത്രി ഗണേഷ് കുമാർ; അപകടം ഒഴിവാക്കാൻ റോഡിന്റെ പ്രതലം പരുക്കൻ ആക്കുന്നത് ഉൾപ്പെടെ അടിയന്തര ഇടപെടൽ നടത്തുമെന്നും മന്ത്രി
നാല് വിദ്യാർത്ഥികളുടെ മരണം കവർന്ന സ്ഥലമായ പനയമ്പാടത്തെ അടിയന്തര പരിഷ്‌കരണം നിർദേശിച്ചു മന്ത്രി ഗണേഷ് കുമാർ.നിലവിലെ ഓട്ടോ സ്റ്റാൻഡ് മറുവശത്തേക്ക് മാറ്റിയും റോഡിൽ ഡിവൈഡർ ഒരുക്കിയും സുരക്ഷകൂട്ടുമെന്നും,റോഡ് നവീകരണം നടത്താൻ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും, അതവർ നിരസിച്ചാൽ, സംസ്ഥാനം തന്നെ ചെയ്യുമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. റോഡിലെ അപകടക്കെണി മനസ്സിലാക്കാൻ അദ്ദേഹം തന്റെ ഔദ്യോഗിക വാഹനം സ്വന്തം നിലക്ക് ഓടിച്ചു നോക്കുകയും ചെയ്യ്തു. കൂടാതെ അപകടത്തിൽ മരിച്ച കുട്ടികളുടെ വീടും മന്ത്രി സന്ദർശിച്ചു.
മുഖ്യമന്ത്രിയുമായി ആലോചിച്ചു ധനസഹായം നൽകുന്നതിൽ തീരുമാനം ഉണ്ടാകുമെന്നും ഗതാഗത മന്ത്രി കരിമ്പയിൽ പറഞ്ഞു. സമീപത്തെ കോൺഗ്രസ് സമരപന്തലിലും ഗണേഷ് കുമാർ പോയി. അപകടം ഒഴിവാക്കാൻ റോഡിന്റെ പ്രതലം പരുക്കൻ ആക്കുന്നത് ഉൾപ്പെടെ അടിയന്തര ഇടപെടൽ ഉറപ്പ് നൽകി. മന്ത്രിയുടെ ഉറപ്പിൽ കോൺഗ്രസ് സമരം അവസാനിപ്പിച്ചു.രാവിലെ യൂത്ത് ലീഗ് കോഴിക്കോട് , പാലക്കാട് ദേശീയ പാത ഉപരോധിച്ചിരുന്നു. പൊലീസ് റോഡ് ഉപരോധം നടത്തിയ സമരക്കാരെ അറസറ്റ് ചെയ്താണ് നീക്കിയത്.