ഞങ്ങളുടെ ജീവിതം നശിപ്പിച്ച ദിവ്യയെ അറസ്റ്റ് ചെയ്യണം; നിലപാട് തുറന്നു പറഞ്ഞു നവീന്റെ ഭാര്യ മഞ്ജുഷ
നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ഇന്നെത്തിയിരുന്നു, ഈ വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ പറയുന്നു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും, താൻ നീതിക്കായി ഏതറ്റം വരെയും പോകുമെന്നും നവീന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ഈ വിധിയിൽ സന്തോഷമില്ല, പകരം ആശ്വാസമാണ്. പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.
ബന്ധുക്കൾ എത്തും മുൻപ് തന്നെ പോസ്റ്റ് മോർട്ടവും, ഇൻക്വസ്റ്റും നടത്തിയെന്നും നിയമപരമായി തങ്ങൾ ഏതറ്റം വരെയും പോകുമെന്നും, അന്വേഷണം ശരിയായ ദിശയിൽ ആണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മഞ്ജുഷ പറഞ്ഞു.അറസ്റ്റ് ചെയ്യാത പൊലീസ് നടപടിക്കെതിരെയും കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെയും മഞ്ജുഷ തുറന്നടിച്ചു.എന്നാൽ അദ്ദേഹത്തിന്റെ യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമര്‍ശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ക്ക് ഇടപെടാമായിരുന്നുവെന്ന് നവീന്റെ ഭാര്യ പറഞ്ഞു. ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നു. ദിവ്യയെ ഇതിനോടകം അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും പൊലീസിന്‍റെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഇതുവരെയുണ്ടായിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.
റവന്യു വകുപ്പിൽ ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യുന്ന ആളാണ് നവീൻ ബാബു. തന്‍റെ ഭര്‍ത്താവായതുകൊണ്ട് പറയുന്നതല്ല. താനിപ്പോള്‍ കോന്നി തഹസില്‍ദാറായി ഇരിക്കുന്നു. ഓരോ ദിവസവും അദ്ദേഹത്തെ വിളിച്ച് സംശയങ്ങള്‍ ദൂരീകരിക്കാറുണ്ട്. ഏത് മേലുദ്യോഗസ്ഥര്‍ക്കും അദ്ദേഹത്തെക്കുറിച്ച് അറിയാം. ദിവ്യ ഐഎഎസും പിബി നൂഹ് ഐഎസും ഉള്‍പ്പെടെ അതുകൊണ്ടാല്ലോ അത്തരത്തിൽ അനുഭവം പറഞ്ഞത്. ഫയലെല്ലാം കൃത്യമായി നോക്കി നല്‍കുന്നയാളാണ്. പമ്പിന്‍റെ എൻഒസിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.