പൂരം കലക്കൽ മൊഴിയെടുപ്പ് തുടങ്ങി; പ്രത്യേക അന്വേഷണ സംഘം ആ ദിവസം ഉണ്ടായിരുന്ന മെഡിക്കൽ സംഘത്തിന്റെ മൊഴിയെടുത്തു
പൂരം കലക്കലിൽ മൊഴിയെടുക്കൽ തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. പൂര ദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിൻ്റെ മൊഴിയെടുത്തു ആദ്യം തന്നെ . പ്രധാനമായും ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചോ അസ്വാഭാവികമായി എന്തെങ്കിലും കണ്ടോ എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുഖ്യ ചോദ്യം. ഈ വിഷയത്തിൽ സർക്കാർ നേരത്തെ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഇപ്പോൾ പ്രധാനപ്പെട്ട വിവരം തന്നെ മുൻ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിനെതിരെ മെഡിക്കൽ സംഘം മൊഴി നൽകിയിട്ടുണ്ട് എന്നതാണ് . തൃശൂർ പൂര ദിനത്തിലെ ആംബുലൻസിൻ്റെ ഓട്ടവുമായി ബന്ധപ്പെട്ട് മെഡിക്കൽ സംഘത്തോട് അങ്കിത് അശോക് ഫോണിൽ കയർത്തെന്നാണ് മൊഴി. ആംബുലൻസ് എം.ജി. റോഡിൽ ഓടിയതു കണ്ടപ്പോഴാണ് മെഡിക്കൽ സംഘത്തെ അദ്ദേഹം ശകാരിച്ചത്. ആംബുലൻസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. ആംബുലൻസ് നിയന്ത്രിക്കുന്നത് ഈ പൊലീസ് ഉദ്യോഗസ്ഥനായിട്ടും മെഡിക്കൽ സംഘത്തെ വഴക്ക് പറഞ്ഞു എന്നാണ് മെഡിക്കൽ സംഘത്തിന്റെ മൊഴി.