ഭീകരവാദത്തിന് ധനസഹായം നൽകുന്നത് തടയാൻ എല്ലാവരും ഒരു മനസോടെ പ്രവർത്തിക്കണം; ബ്രിക്‌സ് ഉച്ചകോടിയിൽ ലോകരാജ്യങ്ങളോടെ, പ്രധാന മന്ത്രി നരേന്ദ്ര മോദി
ഭീകരവാദത്തിന് ധനസഹായം നൽകുന്നത് തടയാൻ എല്ലാവരും ഒരു മനസോടെ പ്രവർത്തിക്കണം. ഭീകരതയെ നേരിടാൻ നല്ലൊരു ശ്രമം എല്ലാവരിലും ഉണ്ടാകണമെന്നും ,ഭീകരതയെയും അതിന് സാമ്പത്തിക സഹായം നല്‍കുന്നതിനെയും ശക്തമായി തന്നെ ചെറുക്കണം. ഇതിനായി ഏകമനസ്സോടെയുള്ള പ്രവര്‍ത്തനമാണ് നമ്മൾക്ക് വേണ്ടത്.കൂടാതെ യുവജനങ്ങള്‍ തീവ്രവാദത്തിലേക്ക് നീങ്ങുന്നതിനെതിരെയും ശക്തമായ ഒരു നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ യുഎന്‍ ഉടമ്പടി അംഗീകരിക്കണമെന്നു൦ . ഇന്ത്യ പിന്തുണയ്ക്കുന്നത് യുദ്ധത്തെയല്ല, പകരം ചര്‍ച്ചയെയും, നയതന്ത്രത്തെയുമാണെന്നും അദ്ദേഹം ബ്രിക്‌സ് ഉച്ചകോടിയിൽ പറയുന്നു. ലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ബ്രിക്‌സ് കൂട്ടായ്മക്ക് കഴിയുമെന്ന പ്രതീക്ഷയും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു . റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത വേദിയിലാണ് മോദി ഇന്ത്യയുടെ ഈ നിലപാട് പ്രഖ്യാപിച്ചത്.കോവിഡ് പ്രതിസന്ധി ഒറ്റക്കെട്ടായി മറികടന്നതുപോലെ വരുംതലമുറക്കായി സുരക്ഷിതവും ,സുദൃഢവും ,സമൃദ്ധവുമായ ഭാവി ഉറപ്പാക്കുന്ന അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്കാകുമെന്ന് മോദി കൂട്ടിച്ചേർത്തു.കസാനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് റഷ്യയിലെത്തിയത്.