പരിധി വിട്ടുള്ള കാപട്യം സരിൻ ഒഴിവാക്കണം; കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് പേടിപ്പിക്കാമെന്ന് സരിൻ കരുതണ്ട, വി ടി ബൽറാം
എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ പാലക്കാട്ടെ സ്ഥിരതാമസക്കാരൻ അല്ല, ആവർത്തിച്ച് പറയുന്നു കോൺഗ്രസ്. ഇരട്ട വോട്ട് ആരോപണത്തിനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം പറഞ്ഞു. പരിധിവിട്ടുള്ള കാപട്യം ഡോ.പി സരിൻ ഒഴിവാക്കണ൦ വി ടി ബൽറാം പറഞ്ഞു.കേരളത്തിൻറെ പ്രതിപക്ഷ നേതാവിനെ പേടിപ്പിക്കാമെന്ന് കരുതണ്ട. ആർജ്ജവത്തോടെ സത്യം ഇനിയും വിളിച്ചുപറയും,അത് പ്രതിപക്ഷ നേതാവിന്റെ ജോലിയാണ് ബൽറാം പറഞ്ഞു.
കേസ് കൊടുക്കുമെന്ന് പറഞ്ഞു പേടിപ്പിക്കരുത്. രാഷ്ട്രീയ അപജയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. തെറ്റായ രീതിയിൽ തന്റെ ഐഡൻറിറ്റിയിലൂടെ ഡോ. പി സരിൻ പാലക്കാട്ടുകാരെ പറ്റിച്ചോണ്ടിരിക്കുകയാണ്, വി ടി ബൽറാം പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിനും ,ഭാര്യ ഡോ സൗമ്യയും രംഗത്ത് എത്തിയിരുന്നു. ഇരട്ട വോട്ടും വ്യാജ വോട്ട് തന്നെയാണ്.
തനിക്ക് ഒരൊറ്റ വോട്ട് ഉള്ളൂ. വോട്ട് മാറ്റാൻ നഗരസഭ അന്യായമായി എന്ത് സഹായമാണ് ചെയ്തത് എന്ന് പ്രതിപക്ഷ നേതാവ് പറയണം .2017 ൽ ഈ വീട് വാങ്ങി. 2020 ൽ വാടകയ്ക്ക് നൽകി. ഈ വീട്ട് വിലാസം നൽകിയാണ് വോട്ടർ പട്ടികയിൽ ചേർത്തത്.പിന്നീട് പാലക്കാടും ഒറ്റപ്പാലത്തുമായി താമസിച്ചു. അടുത്തിടെയാണ് സ്ഥിര താമസ വിലാസത്തിലേക്ക് വോട്ട് മാറ്റിയത് , വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ മനസിലാകും സരിൻ പറഞ്ഞു.