ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല എന്ന തീരുമാനം തെറ്റാണോ, ശരിയാണോ എന്നത് കാലം വിലയിരുത്തട്ടേ, അപമാനം അത് സഹിക്കാൻ കഴിയില്ല, സന്ദീപ് വാര്യർ
പാലക്കാട് ബിജെപിക്കായി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ ഇറങ്ങില്ല എന്നത് ഉറച്ച തീരുമാന൦ തന്നെ, താൻ ചെയ്തത് തെറ്റാണോ ശരിയാണോ എന്നത് കാലം വിലയിരുത്തട്ടെ സന്ദീപ് വാര്യർ പറഞ്ഞു. ആർഎസ്എസ് പ്രതിനിധിയായ എ ജയകുമാറിന്‍റെ മുന്നിൽ പ്രശ്നങ്ങൾ പറഞ്ഞു. അദ്ദേഹം ഉറപ്പ് നൽകിയോ ഇല്ലയോ എന്ന് പുറത്ത് പറയാനാകില്ല. തന്റെ പരാതികൾ കേട്ടിരുന്നെങ്കിൽ ഈ പ്രശ്‌നം ഉണ്ടാകുകയില്ലായിരുന്നു. എതിർചേരിയിലുള്ളവർക്ക് തന്നെ വന്നുകാണാൻ സ്വാതന്ത്ര്യമുണ്ട് സന്ദീപ് പറയുന്നു.
വയനാട്ടിൽ പ്രചാരണത്തിന്‍റെ ഏകോപന ചുമതല തന്നത് കെ സുരേന്ദ്രൻ ഒരു ഔദാര്യമായി അവതരിപ്പിക്കരുത്. അത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. ആ ചുമതല നന്നായി താൻ നിറവേറ്റി സന്ദീപ് വാര്യര്‍ പറഞ്ഞു. പാർട്ടിയിൽ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് താൻ സംസാരിച്ചത്. സി പി എം നേതാക്കൾ തന്നെ കുറിച്ച് നല്ലത് പറഞ്ഞതിന് നന്ദിയുണ്ട് എന്നാൽ സി പി എമ്മിൽ ചേരില്ല. അപമാനിക്കപ്പെടില്ല എന്ന് സുരേന്ദ്രൻ നൽകിയ ഉറപ്പിലാണ് പാലക്കാട് പോയത്. ആ ഉറപ്പ് തെറ്റുകയും ചെയ്യ്തു . കണ്‍വെൻഷന് പോയപ്പോള്‍ വീണ്ടും അപമാനിക്കപ്പെട്ടു.എന്നാൽ അപമാനം സഹിക്കാൻ കഴിയില്ല, ഇത്തരത്തിൽ വീണ്ടും അപമാനം സഹിക്കേണ്ടിവന്നപ്പോഴാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത് സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.